തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎഎ ഭരണഘടനാ വിരുദ്ധമെന്നും പിന്നില്‍ വര്‍ഗീയ അജണ്ടയെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം തിരഞ്ഞെടുപ്പിന് മുമ്പ് ധൃതി പിടിച്ചു നടപ്പാക്കാനാണ് നീക്കമെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുറം തള്ളലിന്റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രകടമാകുന്നത്. മനുസ്മൃതിയെ പ്രതിഷ്ഠിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഷലിപ്തമായ നിയമമാണ് പൗരത്വ ഭേദഗതി നിയമം.
അതുവഴി മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കാനാണ് നീക്കം. പൗരത്വത്തെ മതത്തെ അടിസ്ഥാനമാക്കി നിര്‍വചിക്കുന്നുവെന്നും മൗലികാവകാശം ഹനിക്കുന്ന രീതിയില്‍ നിയമം കൊണ്ടുവരാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
നിയമത്തിന് മുന്നില്‍ എല്ലാവര്ക്കും തുല്യസംരക്ഷണമുണ്ട്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം കുടിയേറ്റക്കാരെ മുസ്ലിങ്ങള്‍ എന്നും അല്ലാത്തവരെന്നും വിഭജിക്കുന്നു.
മതപരമായ വിവേചനത്തെ നിയമപരമാക്കാന്‍ നോക്കുന്നു. പീഡനങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കലാണ് ലക്ഷ്യമെങ്കില്‍ എന്ത് കൊണ്ട് മുസ്ലിങ്ങളെ ഒഴിവാക്കുന്നു.
നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന് പറയുന്ന നിയമത്തിന്റെ അന്തസത്ത വ്യക്തം. സിഎഎ നടപ്പാക്കില്ലെന്ന് തീരുമാനിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്നത് എല്‍ ഡി എഫും കേരള സര്‍ക്കാരുമാണ്. ഈ നിലപാടില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആര്‍എസ്എസ് ലക്ഷ്യങ്ങളിലേക്കുള്ള പാലമാണ് സിഎഎ. അതിനെതിരായ പോരാട്ടം എന്ത് ത്യാഗം സഹിച്ചും തുടരുമെന്നും മുട്ടു മടക്കില്ലെന്നും നിശബ്ദരാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.
സിഎഎ ഇന്ത്യ എന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്. ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വ ഭേദഗതി നിയമ നടപ്പിലാക്കാനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post