ഡാൻസർ പ്രജിൻ പ്രതാപ്പിന്റെ ഒരു ഇന്റർവ്യൂ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
പ്രജിനും ഭാര്യയും ഒരുമിച്ചു നൽകിയ ഒരു ഇന്റർവ്യൂ ആയിരുന്നു വൈറൽ ആയത്. താൻ ഭാര്യയെ അടിക്കാറുണ്ടെന്നും അടിച്ചു കഴിഞ്ഞു എന്തെങ്കിലും വാങ്ങി കൊടുത്താൽ ഭാര്യയുടെ സങ്കടം തീരും എന്നുമായിരുന്നു അഭിമുഖത്തിൽ ഇരുവരും പറഞ്ഞത്.
ഈ സ്റ്റേറ്റ്മെന്റിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ആങ്കറും സംസാരിക്കുന്നുണ്ട്. ഈ വീഡിയോയ്ക്ക് എതിരെ വലിയ വിമർശനം ആയിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയത്.
ഇപ്പോഴിത വിഷയത്തിൽ മലയാളത്തിലെ ചില യൂട്യൂബർ ആങ്കർമാരെ വിമർശിച്ചു എഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ലത്തീഫ് എന്ന ആൾ സിനിഫയിൽ ഗ്രൂപ്പിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറുപ്പിന്റെ പൂർണരൂപം –
മലയാളത്തിലെ ആങ്കർമാരുടെ സാമാന്യ ബോധത്തെ കുറിച്ച് പലപ്പോഴും ആശങ്കപ്പെട്ടിട്ടുണ്ട്.
ഒരു സിറ്റുവേഷൻ എങ്ങനെ ഭംഗിയായും എന്റർടെയിനിങ്ങായും ഹാൻഡിൽ ചെയ്യണമെന്ന മിനിമം സെൻസുള്ളവരെയാണല്ലോ ആ റോളിലേക്ക് സ്വാഭാവികമായും പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം താൻ ഭാര്യയെ ഇടയ്ക്കിടെ നന്നായി തല്ലാറുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫോള്ളോവേഴ്സ് ഉള്ള ഒരു ഡാൻസർ ഒരു ഇന്റർവ്യൂയിൽ പറയുന്നു. ആ അടി കിട്ടുന്നത് എനിക്ക് ഇഷ്മാണെന്നും അടിക്ക് ശേഷം തന്റെ ഈ സ്നേഹ നിധിയായ ഭർത്താവ് തനിക്ക് കുഴിമന്തിയും ഐസ് ക്രീമും വാങ്ങി തരാറുണ്ടെന്ന് ആ ഭാര്യയും acknowledge ചെയ്യുന്നു.താൻ ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന മട്ടിലാണ് അയാൾ താൻ ഭാര്യയെ തല്ലി നന്നാക്കുന്ന കാര്യം അവതരിപ്പിക്കുന്നത്.
അപ്പോൾ മുന്നിലിരിക്കുന്ന ആങ്കർ ശംഭു പറയുന്നു.. “നമ്മൾ ഈ ടീച്ചർമാരൊക്കെ ചെയ്യുന്നത് പോലെ… അല്ലെ??”
Like a teacher who Cares….. 😪😪😪😪
സത്യത്തിൽ ആങ്കറിന്റെ ചോദ്യം കേട്ടപ്പോഴാണ് ശരിക്കും സങ്കടം തോന്നി പോയത്. എന്താണ് അയാളൊക്കെ പങ്കിടുന്ന ആൺ പെൺ ബോധങ്ങൾ..?
അങ്ങനെ കുറെ ആളുകൾ ഒരു ഭാഗത്ത് നിൽക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന ആട് ജീവിതം പ്രൊമോഷൻ പരിപാടിയിൽ ആങ്കർ മീര സംവിധായകനായ ബ്ലസ്സിയോട് ചോദിക്കുന്നു.
“സർ എന്തു കൊണ്ടാണ് ലാലേട്ടനെ നജീബായി പരിഗണിച്ചില്ല…?
വേദിയിൽ വെച്ച് തന്നെ ലാലേട്ടൻ കൃത്യമായ മറുപടി മീരയ്ക്ക് കൊടുത്തു.
നിർഭാഗ്യവശാൽ ഔചിത്യ ബോധം തൊട്ട് തീണ്ടിയില്ലാത്ത ഒരു ആങ്കറാണ് മീര.
അത് കോമഡി സ്റ്റാർസിന്റെ അടക്കം പല വേദികളിൽ അവർ “അഭിമാനപൂർവ്വം” തെളിയിച്ചതുമാണ്.
ഇത് ഈ ഗ്രൂപ്പിൽ എന്തുകൊണ്ട് പറഞ്ഞു എന്ന് ആരെങ്കിലും ചോദിച്ചാൽ ഈ ആങ്കർമാർ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് സിനിമ സംബന്ധിയായ മനുഷ്യർക്കൊപ്പം ഇരുന്ന് സംസാരിക്കുമ്പോൾ മാത്രമാണ് എന്നതാണ് ഉത്തരം.
Discussion about this post