കേരളത്തിൽ എത്തിയ പുതിയ ഗതാഗത നിയന്ത്രണങ്ങൾക്ക് എതിരെ വലിയ വിമർശനമാണ് പല കോണിൽ നിന്നും ഉയരുന്നത്.
ഇരുചക്ര വാഹനത്തിൽ മൂന്നാമത്തെ ആളായി കുട്ടികളെ കയറ്റിയാലും പിഴ ചുമത്തുന്ന നിയമത്തിനു എതിരെയാണ് പ്രധാനമായും വിമർശനം എത്തുന്നത്.
ഇപ്പോഴിതാ കുട്ടികളെ ഇരുചക്ര വാഹനങ്ങളില്‍ കയറ്റിയാല്‍ പിഴ ചെലുത്തുന്ന പുതിയ നിയമത്തിന് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍.
കേരളത്തില്‍ കൂടുതല്‍ ആളുകളും ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരാണെന്നും അവരെ നിരാശപ്പെടുത്തുന്ന ഭരണ പരിഷ്കരണങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് നല്ല കാര്യമാണെങ്കിലും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നിയമം കൊണ്ടുവരുന്നവര്‍ക്ക് ചിലപ്പോള്‍ കാര്‍ വാങ്ങാന്‍ പൈസ ഉണ്ടാകും, ഭാര്യയും ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുമുള്ള ചില സാധാരണ കുടുംബത്തിന് ഒരു കാറ് വാങ്ങാനുള്ള പാങ്ങൊന്നും ഉണ്ടായെന്നു വരില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഒരു വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിഷയത്തിൽ ഗണേഷ് കുമാർ തന്റെ നിലപാട് അറിയിച്ചത്.
ഗണേഷ് കുമാറിന്റെ വാക്കുകള്‍-”എഐ ക്യാമറ ആണ് ഇപ്പോള്‍ കേരളത്തില്‍ പ്രധാന വിവാദ വിഷയം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വണ്ടി ഓടിക്കുന്നത് നൂറു ശതമാനം തെറ്റാണ്. അതിന് 2000 അല്ല 3000 രൂപ ഫൈന്‍ അടിച്ചാലും തെറ്റില്ല. ലൈന്‍ മാറി വണ്ടി ഓടിക്കുന്നതും തെറ്റാണ്, കാരണം ഹൈവേയില്‍ ഒക്കെ ലെയിന്‍ മാറി ഓടിച്ച് ഒരു സ്ത്രീയുടെ തലയില്‍ കൂടി വണ്ടി കയറിയ കാഴ്ച നമ്മള് കണ്ടതാണ്.
അതിനു ഫൈന്‍ അടിക്കണം. ബെല്‍റ്റ് ഇടാതെ വണ്ടി ഓടിക്കുന്നതും തെറ്റാണ് കാരണം പഴയ അംബാസഡര്‍ കാറല്ല ഇപ്പോഴത്തെ വണ്ടികള്‍ നല്ല സ്പീഡില്‍ ആണ് പോകുന്നത് ഒരു ചവിട്ട് ചവിട്ടിയാല്‍ നമ്മുടെ തല ഇടിച്ചു പുറത്തുവരും, ബെല്റ്റിടാത്തതില് ഫൈന്‍ അടിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് എതിരുണ്ട് എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.
കുട്ടികളുമായി പോയാല്‍ ഫൈന്‍ ചുമത്തുമെന്ന കാര്യത്തില്‍ എനിക്ക് എതിര് അഭിപ്രായമാണ്. ഭാര്യയും ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുമുള്ള ചില കുടുംബത്തിന് ഒരു കാറ് വാങ്ങാനുള്ള പാങ്ങൊന്നും ഉണ്ടായെന്നു വരില്ല.
അവര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി അവര്‍ ഒരു സ്കൂട്ടര്‍ വാങ്ങി ഇടും. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒപ്പം കുഞ്ഞിനെ മുന്നിലോ ഇടയിലോ വച്ചുകൊണ്ടു പോകുന്നതിനെ എതിര്‍ത്ത് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്ന ഒരു അഭിപ്രായം എനിക്കുണ്ട്.എന്റെ അഭിപ്രായം ഞാന്‍ എല്ലായിടത്തും പറയും എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു
കുഞ്ഞുങ്ങള്‍ ഹെല്‍മറ്റ് വയ്ക്കട്ടെ. വച്ചിട്ടില്ലെങ്കില്‍ പിഴ ചുമത്തണം. അല്ലാതെ നമ്മുടെ മുന്നില്‍ ഇരുത്തി കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഓടിച്ചുപോകുമ്പോള്‍ അവരെ ശിക്ഷിക്കുന്നത് ശരിയല്ല എന്നും ഗണേഷ് കുമാര്‍ പറയുന്നു.
നമുക്കെല്ലാം കാറ് വാങ്ങാന്‍ പാങ്ങില്ല, നടപ്പിലാക്കുന്നവര്‍ക്ക് ചിലപ്പോള്‍ കാര്‍ വാങ്ങാന്‍ പൈസ ഉണ്ടാകും, സാധാരണക്കാര്‍ക്ക് അതില്ല എന്ന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുകയാണ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടി ആകണം എന്നും ഗണേഷ് കുമാർ പറയുന്നു
Discussion about this post