കൊച്ചി: ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് അല്ലെന്ന് അമിതമായി ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവനടി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് കൂടിപ്പോയതാണെന്നാണ് നടി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ നടിയുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
ചൊവ്വാഴ്ചയാണ് മലയാളത്തിലെ യുവനടിയെ അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശ നിലയിലായിരുന്ന യുവ നടിയെകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.നടി അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ യുവനടിയാണ് ആത്മഹത്യക്ക് ശ്രെമിച്ചത്.നടിയെ ആക്രമിച്ച കേസിലെ പുതിയ സംഭവ വികസങ്ങൾ കണ്ട് ഭയന്ന നടി ആത്മഹത്യക്ക് ശ്രെമിക്കുകയായിരുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന അഭ്യൂഹം.
കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് കേട്ടത്തിലുള്ള ഭയം മൂലമാണ് യുവ നടി ആത്മഹത്യക്ക് ശ്രെമിച്ചത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ചകൾ. അതേസമയം നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ നടിയ്ക്ക് എതിരെ വലിയ വിമർശനം അന്ന് ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മലയാള സിനിമ ലോകം മുഴുവൻ നടിക്കു പിന്തുണ പ്രഖ്യാപിച്ചു എത്തിയിരുന്നു. നടിയെ ആക്രമിച്ചവരെ മാത്രമല്ല, സഹപ്രവർത്തകയെ ഒറ്റു കൊടുത്ത് കൂറ് മാറിയവരെയും ഒറ്റപ്പെടുത്തണമെന്ന് സന്തോഷ് പണ്ഡിറ്റും പറഞ്ഞിരുന്നു.
നടിക്കു ലഭിക്കുന്ന പിന്തുണയും മൊഴിമാറ്റി പറഞ്ഞവരോട് ഉള്ള സോഷ്യൽ മീഡിയയുടെ വിമർശനവും മൊഴിമാറ്റി പറഞ്ഞവരുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്ന കാര്യവും കേട്ടത്തോടെയാണ് നടി ആത്മഹത്യക്ക് ശ്രെമിച്ചത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Discussion about this post